Sunday, May 31, 2009

കൃഷ്ണന്‍റെ രാധ

സൂര്യാസ്തമന മുഹൂര്‍്ത്തത്തില്‍്
ഒരു നദീ തടത്തില്‍ വെച്ച്
കൃഷ്ണന്‍ അവളെ അവസാനമായ്‌
സ്നേഹിച്ചു.
പിന്നെ
ഉപേക്ഷിച്ചു....
ആ രാത്രി ഭര്‍ത്താവിന്റെ
കൈകള്‍ക്കിടയില്‍ താന്‍ മരിച്ചുപോയവളായി രാധക്ക് തോന്നി
അപ്പോള്‍ അദ്ദേഹം അന്വേഷിച്ചു.....
എന്ത് കുഴപ്പമാണ് സംഭവിച്ചത്..? 'പ്രിയേ...
നീയെന്റെ ചുംബനങ്ങള്‍ ശ്രദ്ധിക്കുന്നേയില്ലെന്നോ....'
അവള്‍ പറഞ്ഞു....
'അല്ല ഒരിക്കലുമതങ്ങനെയല്ല'
പക്ഷെ അവള്‍ ചിന്തിച്ചു....
കൂത്താടികള്‍ നോവിച്ചാല്‍്
ഒരു മൃതദേഹത്തിന് എന്ത് സംഭവിക്കാനാണ് .....

............................. മാധവിക്കുട്ടി / കമല സുരയ്യ

Saturday, May 30, 2009

നിന്നില്‍ നിന്നടര്‍ന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ ?

നിന്നില്‍ നിന്നടര്‍ന്നാലെനിക്കൊരു
പുണ്യതീരമുണ്ടാവുമോ ?
മണ്ണിലല്ലാതെ മഞ്ഞുപൂവിന്റെ
മന്ദഹാസമുണ്ടാകുമോ ?
വ്യോമാഗംഗയില്‍ ആയിരം കോടി
താരകങ്ങള്‍ വിളിക്കിലും
ശ്യാമമോഹിനി പോവുകില്ല ഞാന്‍
നിന്‍ സ്വരാഞ്ജലിയാണു ഞാന്‍...

......................... മധുസൂദനന്‍ നായര്‍

Friday, May 29, 2009

മോഹവീണതന്‍ തന്തിയില്‍ ഒരു രാഗം കൂടി ഉണര്‍ന്നെങ്കില്‍...

മോഹവീണതന്‍ തന്തിയില്‍
ഒരു രാഗം കൂടി ഉണര്‍ന്നെങ്കില്‍
സ്വപ്നം പൂവിടും വല്ലിയില്‍
ഒരു പുഷ്പം കൂടി വിടര്‍ന്നെങ്കില്‍

എത്ര വര്‍ണം കലര്‍ന്നു കാണുമീ
ചിത്രപൂര്‍ണിമ തീരുവാന്‍
നാദമെത്ര പകര്‍ന്നു കാണുമീ
രാഗമാലിക മീട്ടുവാന്‍

സംഗമസ്ഥാനമെത്തുകില്ലെന്റെ
സര്‍ഗസംഗീതഗംഗകള്‍
തോട്ടുപോയാല്‍ തകര്‍ന്നു പോമെന്റെ
ഹൃത്തിലെ നാദതന്ത്രികള്‍

വീണയായ് പുനര്ജനിച്ചെങ്കില്‍
വീണപൂവിന്റെ വേദന
നിത്യതയില്‍ ഉയിര്‍ത്തെണീറ്റെങ്കില്‍
മൃത്യു പുല്‍കിയ ചേതന.

......................... ജി. ഗോപാലകൃഷ്ണന്‍

Thursday, May 7, 2009

സന്ദര്‍ശനം

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.

നിറമിഴിനീരില്‍ മുങ്ങും തുളസിതന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ --- രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ --- പണ്ടേ പിരിഞ്ഞവര്‍.

.............. ബാലചന്ദ്രന്‍ ചുള്ളിക്കാട്

Wednesday, May 6, 2009

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം?

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം

കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ

ദുരിതമോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്‍പല്‍പ്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്‍റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...

.......... മുരുകന്‍ കാട്ടാക്കട (രേണുക)